ഈ മാസം 13 14 വെള്ളി ശനി തീയതികളിൽ നടക്കുന്ന വലിയുള്ളാഹി രായിൻകുട്ടി ഉസ്താദ് നൂറ്റി ഒൻപതാം ഉറൂസ് മുബാറക്കിന് കൊടി ഉയർന്നു.
പ്രമുഖ പണ്ഡിതനും സൂഫിവര്യനുമായിരുന്ന വലിയുല്ലാഹി രായിൻകുട്ടി ഉസ്താദ് വിളയിൽ പ്രദേശത്തുകാരുടെ ആത്മീയ അത്താണിയും അനേകം വിശ്വാസികൾക്ക് ആശാകേന്ദ്രവുമായിരുന്നു.1843 വിളയിൽ പറപ്പൂർ കിഴക്കെ അപ്പാട്ട് തറവാട്ടിൽ ജനിച്ചു ഉത്തമ കുടുംബത്തിലെ സ്വാലിഹീങ്ങളായ മാതാപിതാക്കളുടെ സംരക്ഷണത്തിൽ പ്രാഥമിക വിജ്ഞാനങ്ങളും അറിവുകളും സമ്പാദിച്ചു ഉപരി പഠനത്തിനായി അക്കാലത്തെ പ്രശസ്ത പണ്ഡിതരെ തേടി പുറപ്പെടുകയും നിരവധി. സ്വാതികരായ മഹാരഥന്മാരിൽ നിന്ന് അറിവ് പഠിക്കുകയും ചെയ്തു.
മഹാനവർകളുടെ ആത്മീയ പ്രഭാഷണങ്ങളും ഉപദേശങ്ങളും ആരെയും ആകർഷിപ്പിക്കുന്നതും ജനമനസ്സുകളെ ചിന്തിപ്പിക്കുന്നതുമായിരുന്നു.സുന്നത്ത് ജമാഅത്തിന്റെ ആദർശപോരാളിയുമായിരുന്നു.അതോടൊപ്പം തികഞ്ഞ ആരാധനയുടെയും ആത്മീയതയുടെയും ഉടമയായിരുന്നു.ധാരാളം കറാമത്തുകൾ ജീവിതത്തിലുടനീളം ജനങ്ങൾക്ക് കാണാൻ സാധിക്കുകയും ചെയ്തു.ഇന്നും നിരവധി ആളുകൾക്ക് അവിടുത്തെ നേർച്ച യിലൂടെ സങ്കട കണ്ണീരുകൾക്ക് ശമനം ലഭിച്ച കഥകൾ അയവിറക്കാൻ ഉണ്ട്.മഹാനവർകളുടെ രണ്ടാം ഹജ്ജ് യാത്രയിൽ ദുൽഹിജ്ജ 14 വെള്ളിയാഴ്ച തന്റെ എഴുപത്തിയേഴാം വയസ്സിൽ വിശുദ്ധ മത്താഫിൽ വെച്ച് ആ മഹാ വ്യക്തിത്വം വഫാത്തായി.വർഷങ്ങളായി വിളയിൽ പ്രദേശത്ത് നടത്തിവരുന്ന മഹാനവർകളുടെ 109 ആം ആണ്ട് നേർച്ചയുടെ കൊടി ഉയർത്തൽ പരിപാടിയിൽ മദ്റസ പ്രസിഡണ്ട് അബൂബക്കർ ഫൈളി പതാക ഉയർത്തി സദർ മുഅല്ലിം ജുനൈദ് ശാമിൽ ഇർഫാനി പ്രാർത്ഥന നിർവഹിച്ചു.വീരാൻ മുസ്ലിയാർ,മുഹമ്മദ് ലത്തീഫി, എസ് വൈ എസ് യുണിറ്റ് സെക്രട്ടറിമാരായ ജമീർ,അബ്ദുല്ല മാൻറ്റി,ഈ സി അബ്ദുല്ല മൗലവി ,എൻജിനീയർ ബാവ ഹാജി ശിഹാബ് എസ്എസ്എഫ് സെക്രട്ടറി ശാഹിദ് എന്നിവർ പങ്കെടുത്തു.